News Of Kerala
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

കപ്പിനും ചുണ്ടിനുമിടക്ക് ഇന്ത്യ നഷ്ടപ്പെടുത്തിയത് ഉറപ്പിച്ച ലോകകപ്പ്!

7/23/2017

Comments

 
Picture
Pictureഎഴുതിയത്: Najeeb Chombal
ഉറപ്പിച്ച ലോകകപ്പ് നഷ്ടപ്പെടുത്തിയ പെൺ ക്രിക്കറ്റർമാർ സഹതാപം അർഹിക്കുന്നു.
ഇതാദ്യമായി ലോകകപ്പ് നേടാനുള്ള സുവർണ്ണാവസരം കളഞ്ഞു കുളിച്ച ഇന്ത്യൻ പെണ്മണികൾ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. ഈ ദുര്യോഗത്തിന് ഉത്തരവാദി മറ്റാരുമല്ല; ക്യാപ്റ്റൻ മിതാലി രാജ് തന്നെയാണ്. അവർ ടീമിലെ ഏറ്റവും സീനിയറായ കളിക്കാരിയും കൂടിയാണ്. ഇത് നന്നായി പന്തെറിഞ്ഞ ബൗളർമാരോടും, തികച്ചും ഉത്തരവാദിത്തത്തോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തവരോടും ചെയ്ത കടുത്ത അനീതിയായിപ്പോയി.
സെമി ഫൈനലിൽ തന്നെ അവരുടെ ഗെയിം പ്ലാൻ വളരെ മോശമായിരുന്നു. ഹർമൻപ്രീത് കൗർ കാഴ്ചവെച്ച ഐതിഹാസിക ബാറ്റിംഗ് നല്കിയ മുൻതൂക്കം വേണ്ടുംവിധം മുതലാക്കുന്നതിൽ ക്യാപ്റ്റൻ പരാജയപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞ്, റണ്ണൊഴുക്ക് തടഞ്ഞത് 2 പേസർമാരായിരുന്നു. എന്നിട്ടും, 42 ഓവർ കളിയിൽ ഇരുവർക്കും കൂടി 5 ഓവർ ബാക്കിയുണ്ടായിരുന്നു.
ഒരു ക്യാപ്റ്റൻ നന്നായി കളിച്ചാൽ മാത്രം പോരാ; ടീമിലെ ഓരോ അംഗത്തിനുമുള്ള കഴിവുകളും, കുറവുകളും മനസ്സിലാക്കി, സാഹചര്യാനുസൃതമായി അവരെ ഉപയോഗപ്പെടുത്തുകയും വേണം. ഓരോരുത്തർക്കും അവരുടേതെന്നു പറയാവുന്ന ചില സമയമുണ്ട്. സെമി ഫൈനലിന്റെ രണ്ടാം പകുതി പേസർമാരുടേതായിരുന്നു. അവരെ മുഴുവനായി ഉപയോഗിച്ചിരുന്നെങ്കിൽ, ഓസ്ട്രേലിയ 180 റൺസ് കടക്കുമായിരുന്നില്ല.
ഇന്ന്, ഫൈനലിന്റെ ഒന്നാം പകുതി സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. അവരോടൊപ്പം, ജൂലൻ ഗോസ്വാമിയുടെ പക്വതയാർന്ന പേസ് ബൗളിങ്ങും ലക്ഷ്യം കണ്ടു. സാറ ടൈലറും, നതാലി സ്കീവറും തമ്മിലുള്ള കൂട്ടുകെട്ട് തകർന്നതോടെ, ഇന്ത്യയുടെ മുമ്പിൽ ഉയരാവുന്ന 275 റൺസ് എന്ന കൂടുതൽ കടുത്ത ഒരു ലക്ഷ്യമാണ് ഇല്ലാതായത്. ശിഖ പാണ്ഡേ ഒഴിച്ചുള്ള എല്ലാ ബൗളർമാരും അവരുടെ പങ്ക് നന്നായി നിറവേറ്റി.
സ്മൃതി മന്ഥാന ഫോമിലല്ലെന്ന് അറിഞ്ഞിട്ടും, അവരെ ഓപ്പണിങ്ങിന് ഇറക്കിയത് തെറ്റായിപ്പോയി. പകരം, മറ്റൊരാളെ ടീമിൽ എടുക്കാമായിരുന്നു. നിതാലി അലസമായി ഓടി റണ്ണൗട്ടായത് ഏറ്റവും വലിയ പിഴവായിരുന്നു. ഒരാൾക്ക് ക്രീസിൽ നിന്നും മടങ്ങാനുള്ള രണ്ട് മോശം കാരണങ്ങൾ ഹിറ്റ് വിക്കറ്റും, റണ്ണൗട്ടുമാണ്. ബാറ്റിങ് ക്രീസിലുള്ളയാൾക്ക് റണ്ണിനായി സൂചന കൊടുക്കേണ്ട നോൺസ്ട്രൈക്കറായി നില്ക്കുമ്പോൾ, ആ അലസതയുടെ ഗൗരവം കൂടുന്നു.
മിതാലിയുടെ തെറ്റിനെ പരിഹരിക്കുന്ന, ഉത്തരവാദിത്തമുള്ള ബാറ്റിങ്ങാണ് പൂനം റൗത്തും, ഹർമൻപ്രീതും കാഴ്ചവെച്ചത്. സെമി ഫൈനലിൽ സംഹാരരുദ്രയായിരുന്ന ഹർമൻ ഇന്ന് ഒരു രക്ഷകയുടെ വേഷം നന്നായി കൈകാര്യം ചെയ്തു. ഹർമൻ പുറത്തായയുടൻ, മിതാലിയുടെ മോശം തീരുമാനം വീണ്ടും വന്നു. പ്രതിഭാശാലിനിയായ ദീപ്തി ശർമ്മയ്ക്കു പകരം, വേദ കൃഷ്ണമൂർത്തിയെ ക്രീസിൽ അയച്ചതാണത്. റൺറേറ്റ് കൂട്ടേണ്ട ഒരാവശ്യവും അപ്പോൾ ഉണ്ടായിരുന്നില്ല.
വേദ അമിതാവേശം കാട്ടി പുറത്താകുമ്പോൾ, കപിൽദേവ് അവരുടെ പരിചയക്കുറവ് എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. എന്നാൽ, വേദയ്ക്കു ശേഷം, വാലറ്റക്കാരിയായ സുഷമ വർമ്മ വരുന്നത് കണ്ടപ്പോൾ ഞാൻ തലയിൽ കൈ വെച്ചുപോയി. അനാവശ്യമായി വീണ്ടുമൊരു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഈ നീക്കമാണ് ഇന്ന് ഇരു ടീമുകളിലും വെച്ച് ഏറ്റവും നല്ല ബാറ്റിങ് കാഴ്ചവെച്ച പൂനം റൗത്തിന്, അവർ അർഹിച്ച സെഞ്ചുറിയും, പ്ലെയർ ഓഫ് ദ മാച്ച് ബഹുമതിയും നഷ്ടമാക്കിയത്. ആ ഇന്നിങ്സ് എത്രയും ഉജ്ജ്വലമായിരുന്നു; അസൂയാർഹമായിരുന്നു.
ദീപ്തി ശർമ്മ വരുമ്പോഴേയ്ക്കും, കാര്യങ്ങൾ ഏതാണ്ട് കൈവിട്ടു പോയിരുന്നു. രണ്ടാം സ്പെല്ലിൽ തകർത്താടിയ ഷ്രബ്സോൾ 6 വിക്കറ്റുമായി കളിയിലെ മിടുക്കിയായി. ഒരു കാര്യം തീർച്ചയാണ്. ആദ്യ പകുതിയിലെ 30 ഓവറുകൾക്കു ശേഷം, രണ്ടാം പകുതിയിലെ 35 ഓവറുകൾ വരെ ഇംഗ്ലീഷുകാരികൾക്ക് തങ്ങൾ കപ്പ് നേടുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. കാണികളുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും, ഇന്ത്യൻ പെണ്മണികൾക്ക് കപ്പിൽ മുത്തമിടാൻ യോഗമുണ്ടായില്ല.
മിതാലി രാജ് വരുത്തിയ പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിലാകമാനം പടരാവുന്ന പെൺക്രിക്കറ്റ് തരംഗത്തിലൂടെ വളരേണ്ട പേരറിയാത്ത ഒട്ടേറെ താരങ്ങൾ കൂടിയാണ്. 'അബല'യെന്നും, 'ചപല'യെന്നും പറഞ്ഞു തള്ളാറുള്ള പുരുഷകേസരിമാരുടെ മുമ്പിൽ നെഞ്ചു വിരിച്ച് നില്ക്കാനും, കൂടുതൽ അവസരങ്ങളും, പരിഗണനകളും നേടാനും ഈ കപ്പ് നമ്മുടെ പെണ്മണികളെ സഹായിച്ചേനേ! ഒരു കാര്യം തീർച്ചയാണ്. ഈ ടൂർണമെന്റിലെ എല്ലാ തികവുമുള്ള ടീം നമ്മുടേതായിരുന്നു.
ഒരുപാട് ദുഃഖം അനുഭവപ്പെട്ട ഒരു രാത്രിയാണിത്. വിങ്ങിപ്പൊട്ടുന്ന പെൺ ക്രിക്കറ്റർമാരോടൊപ്പം, ഞാനും ഒരു തുള്ളി കണ്ണുനീർ പങ്കുവെയ്ക്കുന്നു; അവരുടെ നാളും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ.

എഴുതിയത്: Najeeb Chombal


Comments

ക്രിക്കറ്റിൽ ദീപ്തിയും പൂനവും ചരിത്രം കുറിച്ചു: ഓപ്പണിങ്ങ് വിക്കറ്റിൽ റെക്കൊർഡ് നേട്ടം

5/16/2017

Comments

 
Picture
വനിതാ ക്രിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ താരങ്ങള്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന മല്‍സരത്തില്‍ 320 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുര്‍ത്തിയ ദീപ്തി ശര്‍മയും(188) പൂനം രൗത്തുമാണ് (109)പുതുചരിത്രമെഴുതിയത്. മത്സരത്തില്‍ അയര്‍ലന്‍ഡിനെ 109 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 249 റണ്‍സിന്റെ ജയം സ്വന്തമാക്കി.

പുരുഷന്മാരുടെയും വനിതകളുടെയും ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2006ല്‍ സനത് ജയസൂര്യയും ഉപുല്‍തരംഗയും ചേര്‍ന്ന് നേടിയ 286 റണ്‍സിന്റെ റെക്കോഡാണ് ഇവര്‍ ഭേദിച്ചത്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ക്രിക്കറ്റിലെ ഏതെങ്കിലുമൊരു വിക്കറ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ സ്കോർ കൂടിയാണ് ഇത്. 

ഇതാദ്യമായാണ് വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം ഏതെങ്കിലുമൊരു വിക്കറ്റില്‍ 300 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.

Comments

റൺ‌മഴ! വൃദ്ധിമാൻ സാഹ(93*)യുടെ മികവിൽ പഞ്ചാബിന് ജയം!

5/11/2017

Comments

 
Picture
നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഏഴു റണ്‍സ് വിജയം. 231 റണ്‍സിന്‍റെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈക്ക് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 223 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഇതോടെ 14 പോയിന്റുമായി പഞ്ചാബ് പ്ലേ ഓഫ് സാധ്യതകൾ നിലനിര്‍ത്തി.

വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്കായി ലെൻഡൽ സിമണ്‍സ് (59), പാർഥിവ് പട്ടേൽ(38), ഹാർദിക് പാണ്ഡ്യ (30), കാൺ ശർമ (19), കീറോൺ പൊള്ളാർഡ് ( 50) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തെങ്കിലും ജയം മാത്രം അകന്നു നിന്നു. പൊള്ളാര്‍ഡ് ക്രീസില്‍ ഉണ്ടായിട്ടും ജയം സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത് മുംബൈയ്‌ക്ക് തിരിച്ചടിയായി.

ഐപിഎലിൽ സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമെന്ന നിലയില്‍ കളത്തിലിറങ്ങിയ പഞ്ചാബിനായി വൃദ്ധിമാൻ സാഹ (55 പന്തുകളിൽ 93 നോട്ടൗട്ട്) പുറത്തെടുത്ത ബാറ്റിംഗാണ് വന്‍ ടോട്ടല്‍ സമ്മാനിച്ചത്. മാർട്ടിൻ ഗപ്റ്റിൽ(36), മാക്സ്‌വെൽ(47), ഷോൺ മാർഷ്(25) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.


Comments

 മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ മുട്ടുകുത്തിച്ചു

4/13/2017

Comments

 
Picture
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ നാല് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. മൂന്ന് കളിയില്‍ മുംബൈയുടെ രണ്ടാം വിജയമാണ് ഇത്. മൂന്ന് കളികളില്‍ ഹൈദരാബാദിന്റെ ആദ്യത്തെ തോല്‍വിയും.
സ്‌കോര്‍ - ഹൈദരാബാദ് സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റിന് 158. മുംബൈ ഇന്ത്യന്‍സ് 18.4 ഓവറില്‍ ആറ് വിക്കറ്റിന് 159.

 താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഒരിക്കല്‍പ്പോലും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടില്ല. ആദ്യം മുതല്‍ ആഞ്ഞടിച്ച പാര്‍ഥിവ് പട്ടേല്‍, ഒരറ്റം ഭദ്രമായി കാത്ത നിതീഷ് റാണ, അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് മുംബൈ ബാറ്റിംഗിലെ താരങ്ങള്‍. രോഹിത് ശര്‍മ, ബട്‌ലര്‍, കീരണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ പരാജയപ്പെട്ടതൊന്നും മുംബൈയെ ബാധിച്ചുപോലുമില്ല.
Comments

ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിന് ജയം, ബാംഗ്ലൂരിനെ തോല്‍പ്പിച്ചത് 35 റണ്‍സിന്!

4/6/2017

Comments

 
Picture
ഐ പി എല്‍ പത്താം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തുടക്കം. 27 പന്തിൽ 62 റൺസ് അടിച്ചെടുത്ത യുവിയുടെ വെടിക്കെട്ട് ബാറ്റിങിലാണ്  റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 35 റൺസിന്റെ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലിന് 207. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 172ന് എല്ലാവരും പുറത്ത്. 
 
ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. രണ്ടാം ഓവറിൽ തന്നെ ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ 14 റൺസുമായി മടങ്ങി. തുടര്‍ന്ന് ശിഖർ ധവാനും (40) മോയ്സസ് ഹെൻറിക്വെസും (52) ഹൈദരാബാദ് ഇന്നിങ്സിന് മികച്ച അടിത്തറയിട്ടു. ടീമിനെ പത്ത് ഓവറിൽ നൂറ് റണ്‍സിനടുത്തെത്തിച്ചതിന് ശേഷമാണ് ധവാൻ മടങ്ങിയത്. 31 പന്തില്‍ അഞ്ചു ഫോര്‍ അടക്കമായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. 
 
ക്രീസിലെത്തിയ ഉടനെ അടിച്ചു തകര്‍ത്ത യുവരാജ് സിങ് റണ്‍റേറ്റ് ഉയര്‍ത്തി. 16ാം ഓവറില്‍ ഹെന്റിക്വെസ് മടങ്ങിയതിനു ശേഷം ദീപക് ഹൂഡയായിരുന്നു (16) യുവിക്കു കൂട്ട്. 27 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു യുവിയുടെ ഇന്നിംഗ്‌സ്. യുവി പോയതിനു ശേഷം ബെന്‍ കട്ടിങിന്റെ വെടിക്കെട്ടില്‍ (ആറു പന്തില്‍ 16) ഹൈദരാബാദ് ഇരട്ടശതകം പിന്നിടുകയും ചെയ്തു.
 
മറുപടി ബാറ്റിങില്‍ ബാംഗ്ലൂരിന്റെ തുടക്കം മികച്ചതായിരുന്നു. ക്രിസ് ഗെയ്‌ലും (32) മന്‍ദീപ് സിങും (24) അടിച്ചു കളിച്ചപ്പോള്‍ ആറോവറില്‍ അവര്‍ 50 കടന്നു. എന്നാല്‍ ഐപിഎലില്‍ കളിച്ച ആദ്യ അഫ്ഗാന്‍ താരമായ റാഷിദ് ഖാന്‍ എറിഞ്ഞ നാലാം പന്തില്‍ തന്നെ മന്‍ദീപ് മടങ്ങിയതോടെ ബാംഗ്ലൂരിന്റെ തകര്‍ച്ചയ്ക്കു ആരംഭമായി. റാഷിദിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Comments

ക്ലാസിക് പോരാട്ടത്തില്‍ നദാലിനെ വീഴ്ത്തി, ഫെഡറര്‍ക്ക് കിരീടംമാതൃഭൂമി

4/3/2017

Comments

 
Picture
ടെന്നിസിലെ എല്‍ ക്ലാസിക്കോയില്‍ വീണ്ടും സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേടി. മയാമി ഓപ്പണ്‍ ഫൈനലില്‍ ചിരവൈരിയായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു സ്വിസ് ഇതിഹാസത്തിന്റെ വിജയം.

ഫൈനലില്‍ നദാലിനെതിരെ ഫെഡററുടെ തുടര്‍ച്ചയായ നാലാം ജയം കൂടിയാണിത്. ആറു മാസം പരിക്കിനെ തുടര്‍ന്നു കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ശേഷം മടങ്ങിയെത്തിയ ഫെഡറര്‍ അവിസ്മരണീയ പ്രകടനമാണ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ കീഴടക്കി സ്വിസ് മാസ്റ്റര്‍ ജേതാവായിരുന്നു. പിന്നീട് ഇന്ത്യന്‍വെല്‍സ് ചാംപ്യന്‍ഷിപ്പിലും ഫെഡറര്‍ കിരീടം ചൂടി. കരിയറിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്ന് മയാമി ഓപ്പണ്‍ കിരീടനേട്ടത്തിനു ശേഷം ഫെഡറര്‍ പ്രതികരിച്ചു. ഫെഡററുടെ മൂന്നാമത് മയാമി ഓപ്പണ്‍ കിരീടവിജയം കൂടിയാണിത്.
Comments

ബ്രസീൽ പരാഗ്വയെ തോൽപ്പിച്ചത് മൂന്ന് ഗോളിന്, അർജന്റീനക്ക് പരാജയം, സാധ്യത പുറത്തേക്ക്

3/29/2017

Comments

 
Picture
ഇന്ന് പുലർച്ചെ(ഇന്ത്യൻ സമയം) നടന്ന ബ്രസീൽ - പരാഗ്വെ മത്സരത്തിൽ ബ്രസീലിന് മൂന്ന് ഗോൾ വിജയം. ബ്രസീലിന്റെ സ്വന്തം ഗ്രൌണ്ടിൽ നടന്ന  മത്സരത്തിൽ 3-0 ആയിരുന്നു അന്തിമ സ്കോർ. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ബ്രസീലിന്റെ ത്രസിപിക്കുന്ന ജയം. ബ്രസീലിന് വേണ്ടി നെയ്മർ, കുട്ടീനോ, മാർസെലേ എന്നിവർ ഓരോ ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി  ബ്രസീൽ റഷ്യൻ ലോകകപ്പിലേക്ക് യോഗ്യത നേടിയിരുന്നു.

മറ്റൊരു മത്സരത്തിൽ ഫിഫയുടെ വിലക്കു മൂലം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ അർജന്റീനയെ ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയ 2-0-നു അട്ടിമറിച്ചു. ലോകകപ്പിനു യോഗ്യത നേടാനുള്ള അർജന്റീനയുടെ ശ്രമത്തിനു കനത്ത തിരിച്ചടിയായി ഈ തോൽവി. 10 ടീമുകളുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

റഷ്യൻ ലോകകപ്പിലേക്ക് ലാറ്റിനമേരിക്കയിൽ നിന്നും  യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമാണ് ബ്രസീൽ. 14 കളികളിൽ നിന്ന് 33 പോയിന്റുള്ള ബ്രസീൽ ഒന്നാം സ്ഥാനത്താണ്.

മറ്റു മത്സരങ്ങളിൽ കൊളംബിയ 2-0-നു ഇക്വഡോറിനെയും ചിലി 3-1-നു വെനിസ്വേലയെയും പരാജയപ്പെടുത്തിയതോടെ യോഗ്യതാ റൗണ്ടിൽ മൂന്നാം സ്ഥാനത്തു നിന്ന് അർജന്റീന അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ആദ്യ നാലു സ്ഥാനക്കാർ റഷ്യൻ ലോകകപ്പിന് നേരിട്ടു യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാരായ ടീം ഓഷ്യാന ഗ്രൂപ്പിലെ ടീമുമായി പ്ലേ ഓഫ് കളിക്കേണ്ടി വരും.

അഞ്ചാം സ്ഥാനത്തുള്ള അർജന്റീനയ്ക്ക് ഇപ്പോൾ 22 പോയിന്റ് ഉണ്ട്. 24 
പോയിന്റുമായി കൊളംബിയ ആണ് ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്തു.
കൊളംബിയയോടു തോറ്റതോടെ 20 പോയിന്റുമായി ഇക്വഡോർ ഇതാദ്യമായി അഞ്ചാം സ്ഥാനത്തു നിന്നു ആറാം സ്‌ഥാനത്തേക്കു തള്ളപ്പെട്ടു. അവസാന സ്ഥാനക്കാരായ വെനിസ്വേലയെ തകർത്ത ചിലി 23 പോയിന്റുമായി നാലാം സ്ഥാനം തിരിച്ചു പിടിച്ചു. മറ്റൊരു മത്സരത്തിൽ പെറു മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വെയെ 2-1-നു അട്ടിമറിച്ചു. തോറ്റെങ്കിലും 23 പോയിന്റ് ഉള്ള ഉറുഗ്വെ അഞ്ചാം സ്ഥാനത്താണ്.

കഴിഞ്ഞ കളിയിൽ റഫറിയെ അസഭ്യം പറഞ്ഞതിനാണ് മെസിയെ നാലു കളികളിൽ നിന്നു ഫിഫ 
വിലക്കിയത്. ഇനി ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒരു കളി മാത്രമേ മെസിക്ക് കളിക്കാനാവൂ. ഈ തോൽവിയോടെ അർജന്റീന കോച്ച് എഡ്ഗാർഡോ ബൗസയുടെ നില പരുങ്ങലിലായി.

ഗോളുകളും പ്രസക്ത ഭാഗങ്ങളും

Comments
<<Previous
    rss feed widget 

    Categories

    All
    ഫൂട്ബോൾ
    ബാഴ്സ

    RSS Feed

Powered by Create your own unique website with customizable templates.